പന്തീരാങ്കാവ്: ഒരാഴ്ചയോളമായി റോഡരികില്‍ തള്ളിയ മാലിന്യം ചീഞ്ഞ് നാറുമ്പോഴും ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ല. പന്തീരാങ്കാവ് യുപി സ്കൂള്‍-ബൈപ്പാസ് റോഡില്‍ ബൈപ്പാസിനോട് ചേര് ന്നാണ് ഒരാഴ്ചയോളമായി മാലിന്യചാക്കുകള്‍ ഉപേക്ഷിച്ചനിലയിലുള്ളത്. ദുര്‍ഗന്ധം പരന്നതോടെ ചാക്കുകള്‍ പരിശോധിച്ച നാട്ടുകാര്‍ക്ക് അതില്‍ നിന്ന് മുക്കം സ്വദേശിയുടെ പേരിലുള്ള ചില രേഖകള്‍ കിട്ടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നല്ലളം പോലീസില്‍ പരാതിയും നല്കി.
മാലിന്യം ഉപേക്ഷിച്ച ആളെ വരുത്തി തിരിച്ചെടുപ്പിക്കുമെന്ന് പോലീസ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്കിയിരുന്നുവത്രേ. എന്നാല്‍ ബുധനാഴ്ച വൈകീട്ട് ഇയാള്‍ ഏര്‍പ്പാടാക്കിയ ഇതരസംസ്ഥാന തൊഴിലാളികളെയുമായാണ് പോലീസ് എത്തിയത്. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ ഇവരെ മാലിന്യം നീക്കാന്‍ അനുവദിച്ചില്ല. ഉത്തരവാദിയായ ആള്‍തന്നെ വരണമെന്ന വാശിയില്‍ നാട്ടുകാരും ഉറച്ചതോടെ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ പോലീസ് തിരിച്ചുപോയി.
വ്യാഴാഴ്ച നാട്ടുകാരുടെ പരാതിയില്‍ പോലീസ് മുക്കം സ്വദേശിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയം ഗ്രാമപഞ്ചായത്തിനെ അറിയിക്കുമെന്നാണ് പോലീസ് പറയുന്നത്. ബൈപ്പാസിന് ഇരുപുറവും വ്യാപകമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവാകുകയും മാമ്പുഴ ഉള്‍പ്പെടെ ജലസ്രോതസ്സുകള്‍ മാലിന്യമാക്കുകയും ചെയ്യുന്നത് വ്യാപകമായതോടെ റോഡില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കണമെന്നും നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇതിനിടയിലാണ് ചീഞ്ഞ് നാറു ന്ന മാലിന്യം റോഡരികില്‍ ഉപേക്ഷിച്ചതിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിക്കായി നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുന്നതും ഉറക്കമുപേക്ഷിച്ച് റോഡരികില്‍ കാവലിരിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: