കോഴിക്കോട്: എഴുത്തുകാരന് കെ.പി. രാമനുണ്ണിക്ക് വധഭീഷണി. ആറ് മാസത്തിനകം മതം മാറിയില്ലെങ്കില്‍ പ്രൊഫ. ടി.ജെ. ജോസഫിനെ ചെയ്തതു പോലെ വലതു കയ്യും ഇടതുകാലും വെട്ടിക്കളയുമെന്നാണ് ഭീഷണി. മതം മാറാന്‍ കാഫിറുകള്‍ക്ക് ആറ് മാസമാണ് സമയം നല്‍കുന്നതെന്നും അതിന് മുമ്പ് മാറാത്തവരെ കഴുത്തറക്കണമെന്നാണെന്നും അതിന് മുമ്പ് ആറു മാസം നല്‍കുകയാണെന്നുമാണ് കത്തിലുള്ളത്.
ഒരു മലയാള പത്രത്തില്‍ എഴുതിയ ലേഖനമാണ് ഭീഷണിക്കിടയാക്കിയത്. ലേഖനത്തില്‍ ഇസ്ലാമിനെ വിമര്‍ശിക്കുകയാണെന്നും തീവ്രവര്ഗ്ഗീയവാദിയായ ഹിന്ദുവിനെക്കാള്‍ അപകടകാരിയാണ് രാമനുണ്ണിയെന്നൂം അതുകൊണ്ട് ഒരു ദാക്ഷിണ്യവും കാണിക്കാന്‍ തയ്യാറല്ലെന്നും കത്തിലുണ്ട്. ഹിന്ദു മതവും ഇസ്ലാം മതവും തമ്മിലുള്ള വ്യത്യാസം അറിയാമായിരുന്നിട്ടും കരിങ്കല്ലിനെയും പശുവിനെയും പോത്തിനെയും എലിയെയും ദൈവമായി ആരാധിക്കുന്ന ഹിന്ദുമതത്തെയും ഏക ദൈവത്തെ ആരാധിക്കുന്ന ഇസ്ലാമിനെയും താരതമ്യപ്പെടുത്തിയതാണ് പ്രകോപനം സൃഷ്ടിച്ചതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മുസ്ലിങ്ങള്‍ക്ക് അനുകൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ രാമനുണ്ണി ശ്രമം നടത്തുന്നുണ്ടെങ്കിലും അതെല്ലാം അടവാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടെന്നും കത്തില്‍ പറയുന്നു. മതം മാറി മുസ്ലീം ആകാന്‍ തയ്യാറാകണമെന്നും അങ്ങനെ ചെയ്യാതെ ഒരു പത്തായപ്പുരയിലും ഒളിച്ചിരിക്കാന്‍ പറ്റില്ലെന്നും മതം മാറിയില്ലെങ്കില്‍ അള്ളാഹുവിന്റെ ശിക്ഷാ വിധി നടപ്പിലാക്കുമെന്നും കത്തില്‍ തുടര്‍ന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: