ചേര്‍ത്തല: ക്ഷേത്രങ്ങളൊരുങ്ങി. പിതൃപ്രീതിക്കായി ആയിരങ്ങള്‍ ഇന്ന് ബലിതര്‍പ്പണം നടത്തും. മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ നമസ്ക്കാര വഴിപാടിനോടൊപ്പം വിതരണം ചെയ്യുന്നതിനായി 40,000 ലിറ്റര്‍ താള്‍ക്കറി തയാറാക്കിയിട്ടുണ്ട്. കാട്ടുചേമ്പിന്റെ താളാണ് കറിക്കായി ഉപയോഗിച്ചത്. നമസ്ക്കാരവഴിപാടിനായി 500 പറ ഉണക്കലരിയാണ് ഉപയോഗിച്ചത്. രാവിലെ ആറിന് പ്രസാദവിതരണം തുടങ്ങും.
ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മാരാരിക്കുളം ആറാട്ടുകടവില്‍ പിതൃതര്‍പ്പണത്തോടനുബന്ധിച്ച് സമുദ്രപൂജ നടക്കും.
മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഹരിണതീര്ഥത്തില് ഇന്ന് രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടാകും. വയലാര്‍ നാഗംകുളങ്ങര ക്ഷേത്രത്തിലും വേളോര്‍വട്ടം മഹാദേവര്‍ ക്ഷേത്രത്തിലും രാവിലെ ആറിന് വാവുബലി ദര്‍പ്പണം തുടങ്ങും. ചെങ്ങണ്ട ഓങ്കാരേശ്വരം രാമസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ രാവിലെ ആറ് മുതല്‍ ബലി തര്‍പ്പണത്തിന് സൗകര്യമുണ്ടാവും. ശാവേശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ ഏഴിനും, വടക്കുംകര ഭദ്രവിലാസം ക്ഷേത്രത്തില്‍ രാവിലെ 6.30 നും ചടങ്ങുകള്‍ ആരംഭിക്കും.
ആലപ്പുഴ തിരുവമ്പാടി ക്ഷേത്രം, കിടങ്ങാംപറമ്പ് ക്ഷേത്രം, ആലപ്പുഴ കടപ്പുറം, തൃക്കുന്നപ്പുഴ കടപ്പുറം, നീലംപേരൂര്‍ കരുമാത്ര ക്ഷേത്രം തുടങ്ങിയിടങ്ങളിലെല്ലാം വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അരൂര്‍: വിഎച്ച്പി് തുറവൂര്‍ പ്രഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി സമര്‍പ്പണം രാവിലെ 6ന് വി.കെ സുഭാഷ് തന്ത്രിയുടെ മുഖ്യകാര്മികത്വത്വത്തില് അന്ധകാരനഴി സമുദ്രതീരത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: