ചാവക്കാട്: കോടതിയില്‍ സാക്ഷി പറയാനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. അകലാട് കാട്ടിലെ പള്ളി റോഡില്‍ വട്ടംപറമ്പില്‍ സുനീര്‍ എന്ന നൂറുവിനെയാണ് കോടതി റിമാന്റ് ചെയ്തത്.
ഇയാള്‍ 2014 ല്‍ അകലാട് ആറാംകല്ല് തറമ്മല്‍ കൊട്ടിലിങ്ങല്‍ വീട്ടില്‍ നജീബിനെ ആക്രമിച്ച് രണ്ടു കാലുകളും തല്ലിയൊടിച്ചിരുന്നു. ഈ കേസ്സിലെ പ്രധാന സാക്ഷിയായ എടക്കഴിയൂര്‍ കണ്ടനാത്ത് മുഹമ്മദലി മകന് മുനീറിനെ കോടതി വളപ്പില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഇയാളെ റിമാന്റ് ചെയ്തത്.
കേസ്സിന്റെ സാക്ഷി വിസ്താരമായിരുന്നു ഇന്നലെ. എ.പി.പി.ലീവായിരുന്നതിനാല്‍ മജിസ്ട്രേറ്റ് കേസ്സ് വിളിച്ച് ഉച്ചയ്ക്ക് ശേഷം വിളിക്കാമെന്ന് പറഞ്ഞ് മാറ്റി വെയ്ക്കുകയായിരുന്നു. എന്നാല്‍ കോടതി വളപ്പില്‍ തടിച്ചുകൂടിയിരുന്ന സുനീറിന്റെ സുഹൃത്തുക്കള്‍ മുനീറിനെ ഭക്ഷണം കഴിക്കാന്‍ പോലും പുറത്തു പോകാന്‍ അനുവദിക്കാതെ സുനീറിനെതിരായി സാക്ഷി പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ വീഡിയോ സഹിതം പരാതിപ്പെട്ടപ്പോള്‍ മജിസ്ട്രേറ്റ് സുനീറിനെ റിമാന്റ് ചെയ്യാന്‍ ഉത്തരവിടുകയായിരു
പ്രതികരിക്കാൻ ഇവിടെ എഴുതുക: