അടിമാലി: ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തി കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വനവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അടിമാലി പഞ്ചായത്തിലെ പ്രധാന ആശുപത്രികളിലൊന്നാണ് ഇത്. ലോക ബാങ്ക് സഹായത്തോടെ ഈ ആശുപത്രി പുനര്‍ നിര്‍മ്മിക്കുന്ന ജോലി നടന്ന് വരുകയാണ്.
നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ആശുപത്രിയെ ട്രൈബല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തണമെന്നാണ് ആവശ്യം. കൊച്ചി-മധുര ദേശീയപാതയോരത്തെ പ്രധാന ആശുപത്രികളിലൊന്നാണിത്. വനമേഖലയിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. ഈ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ ഇത്തരക്കാര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാനും മരണ നിരക്ക് കുറക്കാന്‍ കഴിയുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വനമേഖലയില്‍ നടക്കുന്ന അപകടങ്ങളില്‍ പലപ്പോഴും മതിയായ പ്രാഥമിക ചികിത്സ ലഭ്യമാകുന്നില്ല.
കുറത്തിക്കുടി ഉള്‍പ്പടെയുള്ള വിദൂര വനവാസി കോളനികള്‍ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിതിയിലുളളത്. കൂടാതെ പിന്നോക്ക കോളനികളും ഉണ്ട്. പൊതുജനാരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനവും പഞ്ചായത്തിന്റെ പദ്ധതിനടത്തിപ്പും പരിശോധന ക്യാമ്പുകളും പിഎച്ച്സി വഴിയാണ് നടത്തുന്നത്. ആശുപത്രിയില്‍ കിടത്തി ചിക്തസയോടൊപ്പം കൂടുതല്‍ ഡോക്ടര്‍മ്മാരെ നിയമിച്ചാല്‍ കൂടുതല്‍ ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: