അടിമാലി: ചില്ലറവില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 2100 പായ്ക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തു. ഇരുന്നൂറേക്കര്‍ സ്വദേശി ഇബ്രാഹിമിനെ പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് നിരോധിത ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്.
കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇബ്രാഹിമിന്റെ ഉടമസ്ഥതയില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്ടിക്കട കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പ്പന വലിയ രീതിയില്‍ നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ടൗണ്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്പ്പനക്കടകം ഇബ്രാഹിമിന്റെ ഇടപെടല്‍ ഉന്നൊണ് പോലീസിന്റെ വിലയിരുത്തല്‍. ഒരാഴ്ച്ചക്കുള്ളില്‍ രണ്ടാമത്തെത്തവണയാണ് ടൗണില്‍ നിന്നും പോലീസ് നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുന്നത്. എസ്ഐ സന്തോഷ് സജീവ്, എഎസ്ഐ സന്തോഷ് ലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: