ചേലക്കര: വെങ്ങാനെല്ലൂര്‍ പടിഞ്ഞാറ്റുമുറി കൃഷ്ണകൃപയില്‍ സാന്ദ്ര (21) കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അവിണിശേരി നെടുപുഴ പാറേ പറമ്പില്‍ വിനീതിനെ(32) പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി.
ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഭാര്യ സാന്ദ്രയുമായുള്ള കുടുംബ വഴക്കിനെ തുടര്‍ന്നുള്ള വിരോധം വെച്ച് വിനീത്, സാന്ദ്രയും അമ്മയും വാടകയ്ക്കും താമസിച്ചിരുന്ന വെങ്ങാനെല്ലൂരിലെ വീട്ടില്‍ എത്തി കരിങ്കല്ല് കഷ്ണം ഉപയോഗിച്ച് തലയിലും, വയറിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: