ഏറ്റുമാനൂര്‍: സിപിഎം ഏറ്റുമാനൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബിജോയിക്ക് വെട്ടേറ്റു. ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് തെരഞ്ഞടുപ്പില്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശത്തിന് എതിരായി വോട്ട് അസാധുവാക്കിയ സിപിഎം കൗണ്‍സലര്‍ ബിനീഷാണ് വെട്ടിയത്.
കഴിഞ്ഞ ദിവസം പാര്‍ട്ടി യില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ബിനീഷിനെപുറത്താക്കിയിരുന്നു. ഏറ്റുമാനുര്‍ നഗരസഭയിലെ ബിനീഷിന്റെ വാര്‍ഡിലെ വെട്ടിമുകള്‍ ഭാഗത്ത് എത്തിയതായിരുന്നു ബിജോയി.
വെട്ടുന്നത് കൈ കൊണ്ട് തടയാന്‍ ശ്രമിച്ചപ്പോളാണ് വലതു കൈയ്ക്ക് വെട്ടേറ്റത്. ബിജോയിയെ തെള്ളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ബിനീഷിനെ പുറത്താക്കിയതായി സിപിഎമ്മിന്റെ പോസ്റ്ററുകള്‍ പതിപ്പിച്ചതിനു മുകളിലായി ബിനീഷിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. ഇത് അന്വേഷിക്കുന്നതിനായി എത്തിയ ലോക്കല്‍ സെക്രട്ടറിയുമായി ഉന്തും തള്ളും നടക്കുകയും തൊട്ടടുത്തകടയിലെ പാക്കുവെട്ടുന്ന കത്തിയെടുത്തു വെട്ടുകയുമായിരുന്നു. പിടിച്ചു മാറ്റുന്നതിനിടെ പരുക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകനായ മനുവിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈക്ക് വെട്ടേറ്റ ബിജോയിയുടെ ഞരമ്പു മുറിഞ്ഞതിനെ തുടര്‍ന്നു തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ നഗരസഭയിലെ വികസന കാര്യ സ്റ്റാന്‍ ഡിങ് ചെയര്‍പേഴസണ്‍ കോണ്‍ഗ്രസിലെ സൂസന് തോമസിനെതിരെ കേരള കോണ്‍ഗ്രസ് മാണി അവിശ്വാസ പ്രമേയം കൊണ്ടുവരികയുണ്ടായി. പ്രമേയം പാസാക്കുന്നതിന് അനുകൂല നിലപാട് എടുക്കണമെന്ന് സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സിപിഎം കൗണ്‍സിലര്‍ വോട്ട് അസാധുവാക്കി.
ആറുപേരുള്ള സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ കേരള കോണ്‍ഗ്രസ് എം 3, കോണ്‍ഗ്രസ് 2, സിപിഎം 1 എന്നിങ്ങനെയാണ് കക്ഷി നില. പുതിയ സംഭവവികാസങ്ങള്‍ സിപിഎമ്മിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: