തിരുവനന്തപുരം : മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കു വര്‍ധന ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.ഇവരുടെ ഫിക്സഡ് ചാര്‍ജും പിന്‍വലിച്ചു. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്കു വര്‍ധനയും പിന്‍വലിച്ചിട്ടുണ്ട്.
69 ലക്ഷം ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. നിരക്കില്‍ ഇളവ് നല്കുന്നതിനുവേണ്ടി വര്‍ഷം 294.66 കോടിരൂപ സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് ഗ്രാന്റ് നല്‍കും. മൂന്നുമാസത്തിനുശേഷം സാഹചര്യം അവലോകനം ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കി.
റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അതിനാലാണ് കുറയ്ക്കുന്ന തുക ഗ്രാന്റായി നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ നിരക്കുവര്‍ധനവില്‍ പ്രതിഷേധം വ്യാപകമായതിനെതുടര്‍ന്നാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. നിരക്കുവര്‍ധിപ്പിച്ചതോടെ 1676.84 കോടി രൂപയുടെ അധിക വരുമാനമാണ് ബോര്‍ഡിന് ലഭിക്കുക.
120 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകുമെങ്കിലും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വ്യവസായവാണിജ്യ വിഭാഗങ്ങള്‍ക്കും കനത്ത അടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: