ഇടുക്കി: ചെല്ലാര്‍കോവില്‍ അരുവിക്കുഴി ഭാഗത്ത് ടൂറിസം പദ്ധതിയ്ക്കായി കൈമാറിയ സ്ഥലത്തെ അതിര്‍ത്തി കല്ലുകള്‍ പിഴുത് മാറ്റി. കുമളി ചക്കുപള്ളം പഞ്ചായത്ത് ഡിറ്റിപിസിയ്ക്കായി നല്കിയ 10 സെന്റ് സ്ഥലത്തെ 4 കല്ലുകളാണ് പിഴുത് മാറ്റിയിരിക്കുന്നത്.
ടൂറിസം പ്രമോഷന്റെ ഭാഗമായി നല്കിയതായിരുന്നു ഭൂമി. രണ്ടാഴ്ച മുമ്പാണ് സ്ഥലം 17 സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചത്. ഇതിലെ കല്ലുകളാണ് പിഴുത് മാറ്റിയിരിക്കുന്നത്. വണ്ടന്മേട് പോലീസ് സ്റ്റേഷന് പരിതിയില്പ്പെട്ടതാണ് സ്ഥലം.
തമിഴ്നാട് അതിര്‍ത്തി മേഖലയായതിനാല്‍ ഇതിന് പിന്നില്‍ തമിഴ്നാട് വനംവകുപ്പാണെന്നും ആരോപണം ഉയരുന്നുണ്ട്. അതേ സമയം സംഭവത്തില്‍ പഞ്ചായത്തോ, റവന്യൂ വകുപ്പോ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറിയതായും വിവരമുണ്ട്. ദിവസവും നിരവധി വിനോദ സഞ്ചാരികളെത്തുന്ന മേഖലയാണ് അരുവിക്കുഴി
പ്രതികരിക്കാൻ ഇവിടെ എഴുതുക: