ഇരിങ്ങാലക്കുട : നൂറുകണക്കിന് ബസുകള്‍ സര്‍വീസ് നടത്തുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് അടുത്ത ഹോട്ടലുകളെയും മറ്റു സ്ഥലങ്ങളും തേടേണ്ട അവസ്ഥയാണ്. നഗരസഭക്ക് കീഴിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന് വൃത്തിഹീനമായി മൂക്കുപൊത്തി പോകേണ്ട അവസ്ഥ. കംഫര്‍ട്ട് സ്റ്റേഷന്റെ പുറകുവശവും കംഫര്‍ട്ട് സ്റ്റേഷന്റെ അകവും നല്‍കുന്നത് ഭയാനകമായ കാഴ്ച്ചകളാണ്. അസഹനീയമായ ദുര്‍ഗന്ധം മൂലം മൂക്ക് പൊത്തിയേ അകത്ത് പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളു. മൂത്രപ്പുരകളും കക്കൂസുകളും പലതും പ്രവര്‍ത്തനരഹിതവും മാലിന്യ കൂമ്പാരവുമായിരിക്കുകയാണ്. ഒരു രൂപയും മൂന്ന് രൂപയും വാങ്ങുന്നതിന് പകരം രണ്ട് രൂപയും അഞ്ച് രൂപയുമാണ് അനധികൃതമായി കരാറെടുത്തവര്‍ വാങ്ങുന്നത്. കംഫര്‍ട്ട് സ്റ്റേഷന് പുറത്ത് സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞു സ്ലാബുകള്‍ പൊട്ടിയ അവസ്ഥയില്‍ പരിസരമാകെ ദുര്‍ഗന്ധം അനുഭവിക്കുന്ന അവസ്ഥയിലായിലാണ്. ആരോഗ്യ വിഭാഗത്തിന്റെ കൃത്യമായ മേല്‍നോട്ടം കൃത്യമായി ഇല്ലാത്തതാണ് ഇതിന് കാരണം. ഒരു നഗരസഭാ സിഎല്‍ആര്‍ ജീവനക്കാരനാണ് കംഫര്‍ട്ട് സ്റ്റേഷന്റെ കരാര്‍ എടുത്തിരിക്കുന്നത്. തന്റെ സ്വാധീനം മൂലം പല നടപടികളില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുകയാണ് പതിവ്. മാലിന്യം തള്ളാനുള്ള ഒരു കേന്ദ്രമായി മാറിയിട്ടുണ്ട് ബസ്റ്റാന്റ്.
ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ വിലപന സജീവമാണ്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവും മറ്റു ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കേന്ദ്രം ബസ്റ്റാന്റും പരിസരവുമാണ്. പോലീസും എക്സൈസും വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ലെന്ന് കച്ചവടക്കാരും യാത്രക്കാരും പരാതിപ്പെടുന്നു. ബാറുകള്‍ തുറന്നതോടുകൂടി മദ്യപന്മാരുടെ ശല്ല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട് വരുന്നവരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ബസ്റ്റാന്റ്. വളരെയേറെ തിരക്കനുഭവപ്പെടുന്ന ബസ്റ്റാന്റാണ് ഇരിങ്ങാലക്കുട. എന്നിട്ടും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളോ സുരക്ഷയോ ഒരുക്കുന്നതില്‍ നഗരസഭ യാതൊരു നടപടികളും എടുക്കുന്നില്ല. വേണ്ടത്ര ലൈറ്റ് സൗകര്യങ്ങളില്ലാത്തതിനാല്‍ രാത്രിസമയങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്ന് യാത്രക്കാര്‍ പറയുന്നു.
വികസനം മുരടിച്ച ബസ് സ്റ്റേഷന്
ഇരിങ്ങാലക്കുട : കെഎസ്ആര്‍ടിസി സ്റ്റേഷനെ സബ് ഡെപ്പോയായി ഉയര്‍ത്തിയെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി മുന്‍എംഎല്‍എ. എന്നാന് ഇപ്പോഴത്തെ എംഎല്‍എ പറയുന്നു ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് ഓപ്പറേറ്റിംഗ് സ്റ്റേഷന് മാത്രമാണെന്ന്. സബ് ഡെപ്പോ ലിസ്റ്റില്‍ ഇരിങ്ങാലക്കുടയുടെ പേരില്ലതാനും. സബ് ഡെപ്പോക്കുവേണ്ടി കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്ത് ഒരു കോടി നാല്പതു ലക്ഷം ചിലവിട്ട് നിര്‍മ്മിച്ച പുതിയ കെട്ടിടം പണിതെങ്കിലും ഇതുവരെയും പ്രവര്‍ത്തിക്കാനാകാതെ കിടക്കുകയാണ്. കെട്ടിടത്തിന് മുനിസിപ്പാലിറ്റി നമ്പര്‍ അനുവദിച്ചു കൊടുക്കാത്തതാണ് ബില്‍ഡിങ്ങ് പ്രവര്ത്തനക്ഷമമാകാത്തതിനു കാരണമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: