കോട്ടയം: വിപണി നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആകുന്നില്ല. പച്ചക്കറിക്ക് പൊള്ളുന്ന വില. തമിഴ്നാട്ടില്‍ നിന്നും വരവ് കുറയുന്നതും വിലക്കയറ്റത്തിനു കാരണമാണ്.
പച്ചക്കറിക്ക് അനുദിനം വില കൂടുന്നതിനാല്‍ സാധാരണക്കാരന്റെ ജീവിതം ദുരിതമാകുന്നു.
പയര്‍(60), തക്കാളി(80), ബീന്‍സ്(50), മുളക്(80), ചെറിയ ഉള്ളി(80), ക്യാരറ്റ് (60), വെണ്ടക്ക (60), പടവലം (50), നാടന്‍ ഏത്തക്ക (60) എന്നിവയ്ക്കാണ് വിലകൂടുതല്‍. സംസ്ഥാനത്ത് പച്ചക്കറി ഉത്പ്പാദനം കുറഞ്ഞതും അന്യസംസ്ഥാനത്ത് പച്ചക്കറി വിളവെടുപ്പ് കുറഞ്ഞതുമാണ് വിലകൂടാന്‍ കാരണം.
ഓണം അടുക്കാറായതോടെ, വില ഇനിയും കൂടുമെന്നും ഇത് ഓണ വിപണിയെ കാര്യമായി ബാധിക്കുമെന്നും വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ തക്കാളി, ചെറിയ ഉള്ളി വിളവെടുപ്പ് അടുത്ത മാസം ആരംഭിക്കും. ഇതോടെ ഇവയ്ക്ക് വിലകുറയും. ഓണത്തിന് നാടന്‍ എത്തയ്ക്ക് വിലകൂടുമെങ്കിലും വയനാടന്‍ ഏത്തയ്ക്കയ്ക്ക് വിലകുറയും. ഇപ്പോള്‍ വയനാടന്‍ ഏത്തയ്ക്ക് 43 രൂപയാണ് വില. പഴവര്‍ഗ്ഗങ്ങള്‍ക്കും ഇപ്പോള്‍ വിലകൂടുതലാണ്. വിപണിയില്‍ വില ഉയരുമ്പോഴും സര്‍ക്കാര്‍ ഇടപെടല്‍ നാമമാത്രമാണ്. ഹോര്‍ട്ടികോര്‍പ്പിന്റെ വിപണന കേന്ദ്രങ്ങളില്‍ പച്ചക്കറികളുടെ വരവ് കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: