കോട്ടയം : തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേയ്ക്ക് കോട്ടയം വഴിയുള്ള റെയില്‍വേ പാതയുടെ ഇരട്ടിപ്പിക്കല്‍ ഇഴയുന്നു. ചങ്ങനാശേരി – ചിങ്ങവനം റൂട്ടില്‍ പാലങ്ങളുടെ നിര്‍മാണം തടസ്സപ്പെട്ടതാണ് കാരണം. നിര്‍മാണങ്ങള്‍ക്ക് ആവശ്യമായ സ്ഥലമെടുത്ത് കൊടുക്കത്തതാണ് പ്രശ്നമായത്. 2019-ല്‍ തിരുവനന്തപുരം -എറണാകുളം പാതയുടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. നിലവില്‍ തിരുവനന്തപുരം മുതല്‍ ചങ്ങനാശേരി വരെ ഇരട്ടപാതയായി. ക്രോസിംഗില്ലാതെ യാത്ര ചെയ്യാന്‍ ഇതോടെ സാധ്യമായി.
എന്നാല്‍ ക്രോസിംഗിനായി കോട്ടയത്തും ചങ്ങനാശേരിക്കും ഇടയില്‍ തീവണ്ടികള്‍ പിടിച്ചിടുന്നതിനാല്‍ യാത്രക്കാരുടെ സമയ നഷ്ടം തുടരുകയാണ്. ചങ്ങനാശേരി മുതല്‍ കുറുപ്പന്തറ വരെയുള്ള 28 കിലോ മീറ്റര്‍ പാത കൂടി ഇരട്ടിപ്പി്ച്ചാല് മാത്രമെ പ്രശ്നത്തിന് പരിഹാരമാവുകയുള്ളു. എന്നാല്‍ ചങ്ങനാശേരി -ചിങ്ങവനം – കോട്ടയം ഭാഗത്ത് തടസ്സമേറെയാണ് . ചിങ്ങവനം – ചങ്ങനാശേരി റൂട്ടില്‍ പത്ത് മേല്‍പ്പാലങ്ങളാണ് പൊളിച്ച് പണിയേണ്ടത്. ഇതില്‍ രണ്ടെണ്ണം പൂര്‍ത്തിയായി. ഇനി എട്ടെണ്ണം കൂടി നിര്‍മിക്കണം. ഇതില്‍ നിര്‍മാണം നടന്നിരുന്ന പാലങ്ങളുടെ പണിയാണ് തടസ്സപ്പെട്ടത്. ചില പാലങ്ങളുടെ നിര്‍മാണം തുടങ്ങണമെങ്കില്‍ സ്ഥലം ഏറ്റെടുക്കണം. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ എതിര്‍പ്പ് പരിഹരിക്കാന്‍ കളക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നെങ്കിലും പൂര്‍ണമായി പരിഹരിക്കനായില്ല.
നിര്‍മാണം പാതിവഴിയില്‍ നിലച്ച ഭാഗങ്ങളില്‍ വലികുഴികളായി. ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ടുമുണ്ട്. മലിനജലം കെട്ടിനില്‍ക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. നിര്‍മാണത്തിനായി സ്ഥാപിച്ച തടയണകള്‍ പൂര്‍ണമായും തുറക്കാത്തത് വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. നിര്‍മാണം അനന്തമായി നീളുന്നത് പ്രദേശവാസികളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: