ന്യൂദല്‍ഹി: യുഎസ് പൂര്‍ണമായും ഇന്ത്യക്കൊപ്പമാണെന്നും പാക്കിസ്ഥാന് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും പാക്ക് മാധ്യമം. മേഖലയിലെ സമാധാനത്തിനായുള്ള പാക്കിസ്ഥാന്റെ നടപടികളില്‍ അമേരിക്കയ്ക്ക് മതിപ്പില്ലെന്നും അഫ്ഗാനുമായും ഇന്ത്യയുമായും ബന്ധം മെച്ചപ്പെടുത്താന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദ നേഷന്‍’ ദിനപത്രം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പോരാട്ടത്തെ അംഗീകരിക്കാന്‍ യുഎസ് തയ്യാറാകുന്നില്ല. കൂടുതല്‍ നടപടികള്‍ വേണമെന്നാണ് എപ്പോഴും ആവശ്യപ്പെടുന്നത്. സാധിക്കുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഇന്ത്യക്കും അഫ്ഗാനും ഇതില്‍ക്കൂടുതല്‍ ചെയ്യാന്‍ സാധിക്കും. ഇരു രാജ്യങ്ങളുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ്സിനെ അറിയിച്ചിട്ടുണ്ട്. ഉദ്യോസ്ഥന് വിശദീകരിക്കുന്നു.
ഹഖാനി ഭീകര ശൃംഖലയ്ക്കെതിരെ നടപടിയെടുക്കാത്തതിനാല്‍ പാക്കിസ്ഥാനുള്ള ധനസഹായം യുഎസ് അടുത്തിടെ തടഞ്ഞിരുന്നു. ഭീകരസംഘടനകളുടെ സുരക്ഷിത താവളമായും പാക്കിസ്ഥാനെ യുഎസ് വിശേഷിപ്പിച്ചു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി. ഇന്ത്യയോടുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ ഇത്തരം നടപടികള്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: