തിരുവനന്തപുരം: തൊഴില്‍ വകുപ്പിലെ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് മുഖ്യമന്ത്രിയുടെ ഒീഫീസ് ഇടപെട്ട് വഴിവിട്ട നിയമനത്തിന് ശ്രമിക്കുന്നുവെന്ന് എന്‍ജിഒ സംഘ്.
എഎല്‍ഒ തസ്തികയില്‍ നിലവില്‍ 3:1 റേഷ്യോയിലാണ് നിയമനം. വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രമോഷന് വഴി മൂന്നു തസ്തികയിലും പിഎസ്സി വഴി നേരിട്ട് ഒരു തസ്തികയിലുമാണ് നിലവിലുള്ള നിയമപ്രകാരം നിയമനം നടത്തേണ്ടത്. നേരിട്ടുള്ള നിയമനത്തിന് 25 തസ്തികകള്‍ മാറ്റിവയ്ക്കുകയും അതിനുവേണ്ടി തയാറാക്കിയ പിഎസ്സി ലിസ്റ്റില്‍ നിന്ന് പ്രസ്തുത ഒഴിവുകളിലേക്ക് നിയമനം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍, അതിനു ശേഷം കഴിഞ്ഞ മാസം ഒഴിവു വന്ന ആറ് എഎല്‍ഒ പോസ്റ്റുകളില്‍ പ്രമോഷന് നല്കി നിയമിക്കുന്നതിന് പകരം കാലാവധി അവസാനിക്കാറായ പിഎസ്സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനായി പ്രസ്തുത ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് ലേബര്‍ കമ്മിഷണറെ ഭീഷണിപ്പെടുത്തി നിയമനം നടത്തുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്‍ജിഒ സംഘ് ആരോപിച്ചു.
നിലവിലുള്ള ജീവനക്കാരുടെ പ്രമോഷന് അട്ടിമറിച്ച് അവര്‍ക്ക് ലഭിക്കേണ്ട തസ്തികകളില്‍ നിയമവിരുദ്ധമായി, അഴിമതിയിലൂടെ നിയമനം നടത്തുവാനുള്ള സര്‍ക്കാര്‍ നീക്കം അടിയിരമായി അവസാനിപ്പിക്കണമെന്ന് സേംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: