വാഷിങ്ടണ്‍: വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് അമേരിക്കയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ടെക്സാസിലെ സാന്‍ അന്റോണിയൊ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഭീഷണിയുണ്ടായത്. വിമാനത്താവളത്തില്‍ സ്ഫോടനം നടക്കുമെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്.
രണ്ടായിരത്തോളം യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിച്ചു. മൂന്നു സര്‍വീസുകള്‍ റദ്ദാക്കി. ഒരു വിമാനം വഴിതിരിച്ചു വിട്ടു. 28 വിമാനങ്ങള്‍ വൈകിപ്പിച്ചു. വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്കാഡും പരിശോധന നടത്തി. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനായില്ല.
വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് മേഖലയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ മൂന്നു കാറുകള്‍ ആശങ്കയ്ക്കു ഇടയാക്കിയെങ്കിലും പരിശോധനയില്‍ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമെന്നു കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിമാനത്താവളം സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നുനല്‍കി.
ദിവസവും 15,000 യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളമാണ് സാന്‍ അന്റോണിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: