ന്യൂദല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ് സഹിഷ്ണുതയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ്. നാം നമ്മുടെ സഹിഷ്ണുതയില്‍ നിന്നാണ ് കരുത്താര്‍ജ്ജിക്കുന്നത്. അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണങ്ങള്‍ അന്ധകാരവും ഭയവും വിശ്വാസമില്ലായ്മയുമാണ്. പൊതുസംവാദങ്ങളെ അക്രമങ്ങളില്‍ നിന്നും ഒഴിവാക്കണം. അക്രമരഹിതമായ സമൂഹത്തിന് മാത്രമേ എല്ലാവരെയും ജനാധിപത്യപ്രക്രിയകളില്‍ പങ്കാളികളാക്കുന്നത് ഉറപ്പാക്കാന്‍ കഴിയുകയുള്ളു.
പ്രകൃതിയുടെ സംരക്ഷണം നമ്മുടെ നിലനില്‍പ്പിന് അനിവാര്യമാണ്. പ്രകൃതി അതിന്റെ ഔദാര്യത്തില്‍ നമ്മോട് വളരെയധികം കരുണ കാട്ടിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തെ അത്യാഗ്രഹം മറികടക്കുമ്പോള്‍ പ്രകൃതിയും അതിന്റെ രൗദ്രഭാവംകാട്ടും.അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. സര്‍വകലാശാലകള്‍ വെറുംകാണാപാഠം പഠിച്ച് അവ ഓര്‍ത്തുവയ്ക്കാനുള്ള സ്ഥലങ്ങളാകരുത്. അത് ഒരുപറ്റം ജീജ്ഞാസുക്കളായ മനസുകളുടെ സംയോജനകേന്ദ്രമാകണം.
സൃഷ്ടിപരമായ ചിന്തകള്‍, നൂതനാശയങ്ങള്‍, ശാസ്ത്രീയ സംയോജനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളാകണം നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ്കോവിന്ദിനെ പ്രണബ് അഭിനന്ദിച്ചു. അദ്ദേഹത്തിന് വിജയവും, സന്തോഷകരമായ വരുംവര്ഷങ്ങളും നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: