കോഴിക്കോട്: കണ്ണൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന് പറഞ്ഞു. ആവശ്യമെങ്കില്‍ മാത്രമേ കണ്ണൂരില്‍ കേന്ദ്രസേനയെ ഉപയോഗിക്കൂ എന്നും എഡിജിപി പറഞ്ഞു. കേരള പോലീസ് ആയിരിക്കും ക്രമസമാധാനപാലനത്തിനു മുന്നില്‍ നില്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കുമാണ് പോലീസ് മുന്‍ഗണന നല്‍കുന്നത്. അല്ലാതെ പാര്‍ട്ടി ഓഫീസുകളുടെ സുരക്ഷയ്ക്കല്ലെന്നും എഡിജിപി പറഞ്ഞു. ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ കനത്ത സുരക്ഷാ സംവിധാനമാണു പോലീസ് ഏര്‍പ്പെടുത്തിയത്. പ്രശ്ന ബാധിത സ്ഥലങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. റോഡുകളില്‍ ബാരിക്കേഡുകള്‍ നിരത്തിയിട്ടുണ്ട്.
രണ്ടു കമ്പനി ദ്രുതകര്‍മ സേനയാണ് കോയമ്പത്തൂരില്‍ നിന്ന് എത്തിയിരിക്കുന്നത്. എസ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വനിതകള്‍ ഉള്‍പ്പെടെ 265 പേരുണ്ട. റൂട്ട് മാര്‍ച്ചിനു ശേഷം എസ് പി ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇവരെ ബാരക്കുകളിലേക്ക് തിരിച്ചയയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: