ന്യൂദല്‍ഹി: ഇന്ത്യന്‍ നിരത്തുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ ഇറക്കാനുള്ള ഗൂഗിള്‍, മെഴ്സിഡസ് പോലുള്ള വമ്പന്മാരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യയില്‍ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി .
ഇത്തരം സാങ്കേതികവിദ്യയെ കുറിച്ച് താന്‍ വ്യക്തമായി പറയാം. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ഒരു സാങ്കേതിക വിദ്യയും നമുക്ക് വേണ്ട. ഒരു രാജ്യത്ത് തൊഴില്ലായ്മ നിലനില്ക്കുന്നുണ്ടെങ്കില് സാങ്കേതവിദ്യ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണം അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ തന്നെ 22 ലക്ഷത്തോളം ഡ്രൈവര്‍മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകമാനം നൂറു ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കും. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: