തിരുവനന്തപുരം: തനിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് സ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. വിന്‍സെന്റ്
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. നോട്ടീസ് നല്‍കാതെയാണ് ചോദ്യം ചെയ്യലിനുശേഷം പോലീസ് അറസ്റ്റു ചെയ്തതെന്നും എന്നാല്‍ കേസ് അന്വേഷണവുമായി പോലീസിനോട് സഹകരിക്കുന്നുണ്ടെന്നും വിന്‍സെന്റ് പറഞ്ഞു.
പോലീസ് കസ്റ്റഡിയില്‍ വിട്ട വിന്‍സെന്റിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പരാതിക്കാരി ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പോയതിനെപ്പറ്റിയും അന്വേഷിക്കണം. ഇതുസംബന്ധിച്ചു സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിക്കണമെന്നും വിന്‍സെന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: