വടകര: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് വടകര ബസ് സ്റ്റാന്റ്. വടകര നഗരസഭയ്ക്ക് കീഴിലുള്ള ഈ സ്റ്റാന്റില്‍ നിന്നാണ് വടകര താലൂക്കിന്റെ വിവിധപ്രദേശങ്ങളിലേക്കുള്ള ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ഏകദേശം മുന്നൂറോളം സ്വകാര്യ ബസ്സുകളാണ് വടകര മേഖലയില്‍ സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ മിക്കവയും ഈ ബസ് സ്റ്റാന്റിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
നൂറുകണക്കിന് യാത്രക്കാര്‍ ദിവസവും വന്നുപോകുന്നുണ്ടെങ്കിലും ഇരിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല.
വൃദ്ധന്മാരും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ ഒരു ബെഞ്ചെങ്കിലും കിട്ടിയാല്‍ ഇരിക്കാമെന്നാണ് പലപ്പോഴും അഭിപ്രായപ്പെടാറ്. ഇത്രയധികം യാത്രക്കാര്‍ എത്തിച്ചേരുന്ന ഇവിടുത്തെ പുരുഷന്മാരുടെ മൂത്രപ്പുര മിക്കവാറും ദിവസങ്ങളില്‍ അടഞ്ഞുകിടക്കുകയാണ് ചെയ്യുന്നത്. ഇതുകാരണം ബസ് സ്റ്റാന്റിന്റെ പരിസരത്തങ്ങ ളില്‍ മൂത്രവിസര്‍ജ്ജനം ചെയ്യേണ്ട അവസ്ഥയാണ്. സ്ത്രീകള്‍ക്ക് സമീപത്തെ ഹോട്ടലുകളിലും മറ്റും പോ യാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. മൂത്രപ്പുര അടച്ചിടുന്നതിനെതിരെ നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും, ഒരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഒരു ബസ്സിന് ദിവസത്തേയ്ക്ക് 20 രൂപ തോതില്‍ മാസം ആറായിരം രൂപ സ്വകാര്യബസ്സ് ഉടമകള്‍ നഗരസഭയ്ക്ക് സര്‍വ്വീസ് ചാര്‍ജ്ജായി നല്‍കുന്നുണ്ട്. എന്നാല്‍ സ്റ്റാ ന്റില്‍ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍, ബസ്സിന്റെ ലീഫും മറ്റും പൊട്ടി ഭീമമായ നഷ്ടമാണ് ബസ്സുടമകള്ക്കുണ്ടാകുന്നത്.
പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും സ്വകാര്യ ബസ്സ് ഉടമകള്‍ ആരോപിക്കുന്നു.
കോട്ടപ്പറമ്പ് നവീകരണവുമായി ബന്ധപ്പെട്ട് പഴയ ബസ് സ്റ്റാന്റ് നവീകരണവും നടക്കുമെന്ന് നഗരസഭ അധികൃതര്‍ പറയുന്നുണ്ടെങ്കിലും എന്നു തുടങ്ങുമെന്ന് കാത്തിരുന്നു കാണേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: