അടിമാലി: ജനവാസ മേഖലയില്‍ ഭീതി പരത്തി കാട്ടാന. ചാറ്റുപാറ മേഖലയില്‍ തിങ്കളാഴ്ച്ച രാത്രിയിലാണ് കാട്ടാന എത്തിയത്. കൊച്ചുവീട്ടില്‍ സുശീലയുടെ വീട് തകര്‍ത്തു.സംഭവം നടക്കുമ്പോള്‍ സുശീലയും കുടുംബവും ഇരുമ്പുപാലത്തെ ബന്ധുവീട്ടില്‍ ആയിരുന്നതിനാല്‍ ജീവന് നഷ്ടമായില്ല.
വീട് പൂര്‍ണ്ണമായി തകര്‍ത്താണ് കാട്ടാന മടങ്ങിയത്. മാണിയ്ക്കല്‍ റോയി,മൂരിപ്പാറ വര്‍ഗ്ഗീസ് എന്നിവരുടെ കൃഷിയും കാട്ടാന നശിപ്പിച്ചു. കട്ടമുടി വനമേഖലയും നെല്ലിപാറകുടിയും തമ്മില്‍ ബന്ധിക്കുന്ന വനത്തിന്റെ അതിര്‍ത്തിയില്‍ വനം വകുപ്പ് ട്രഞ്ച് നിര്‍മ്മിക്കാത്തതാണ് കാട്ടാന ജനവാസ മേഖലയില്‍ എത്തുവാന്‍ കാരണം. മാസങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ കാട്ടാന നാശം വിതച്ചിരുന്നു. വനവാസികള്‍ വനം വകുപ്പിന് നിവേദനം നല്‍കിയിരുന്നു. അന്ന് ട്രഞ്ച് നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്. ഇന്നും നടപ്പായിട്ടില്ല. ഇപ്പോള്‍ ജനവാസ മേഖലയില്‍ കൂടി കാട്ടാന ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. രാത്രിയില്‍ പുറത്തിറങ്ങുവാന്‍ ഭയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: