തൃശൂര്‍: മാറി മാറി വരുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്കനുസരിച്ച് ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റുന്നതു മൂലവും സ്ഥിര നിയമനങ്ങള്‍ നടത്താത്തുമൂലവും കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ഓഫീസ് കെടുകാര്യസ്ഥതയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫോറവും കേരള ലേബര്‍ മൂവ്മെന്റ് ഭാരവാഹികളും പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ ഭരണമാറ്റമുണ്ടാകുന്നതിനനുസരിച്ച് താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതുമൂലം ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അടിമുടി കുത്തഴിഞ്ഞ അവസ്ഥയിലാണ്. തസ്തികകളില്‍ സ്ഥിര നിയമനം നടത്താനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ബോര്‍ഡിന്റെ ഈ കുത്തഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിടപെട്ട് തിരുത്താത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കെഎല്‍എം സംസ്ഥാന ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് തോമസ്, കെഎംടിഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ കെ രാജു, കെഎല്‍എം ജില്ലാ പ്രസിഡന്റ് ജോസ് മാടാനി,കെഎംടിഡബ്യുഎഫ് ജില്ലാ പ്രസിഡന്റ് കെ ഡി വര്‍ഗീസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: