ചാലക്കുടി: മേലൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന് സമീപത്തെ വീടുകളിലെ കിണറിലേക്ക് ഇന്ധനം കലര്‍ന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എ.കൗശികന് സ്ഥലം സന്ദര്‍ശിച്ചു.
സമീപത്തെ വീടുകളിലെ കിണറും മറ്റും അദ്ദേഹം സന്ദര്‍ശിച്ചു. ഇനി ഇന്ധനം കലരാതിരിക്കുവാന്‍ അടിയന്തിരമായി അറ്റകുറ്റ പണികള്‍ നടത്തുവാന്‍ നിര്‍ദ്ദേശിച്ചു. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അധികൃതരോട് ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കാലതാമസം വരുത്തിയാല്‍ കേസെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഇന്ധന ടാങ്ക് പുറത്തിറക്കി ടാങ്കിന്റെ ചുറ്റം വാട്ടര്‍ പ്രൂഫ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുവാനും ടൈല്‍ വിരിക്കുവാനും ഇന്ധനം കലര്‍ന്ന കിണറുകള്‍ റീ ചാര്‍ജ്ജ് ചെയ്യാനും ആവശ്യക്കാര്‍ക്ക് കുടിവെള്ളം നല്‍കാനും തീരുമാനമായി.
ബി.ഡി.ദേവസി എംഎല്‍എ, തഹസീല്‍ ദാര്‍ പി.എസ്.മധുസൂധനന്, ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദ്, കൊരട്ടി എസ്.ഐ പി.എസ്.സുബീഷ് മോന്, ഐ.ഒ.സി ഉദ്യോഗസ്ഥരായ ആനന്ദന്, രാജേന്ദ്രന് വര്‍ഗ്ഗീസ് വി.ജെ.പമ്പുടമ അരുണ്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു, പഞ്ചായത്തംഗംങ്ങളായ എം.ടി.ഡേവീസ്, രാജേഷ് മേനോത്ത്, വനജ ദിവാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: