കണ്ണൂര്‍: ജില്ലയിലെ നാല് താലൂക്കുകളിലെയും റേഷന്‍ കാര്‍ഡുടമകളില്‍ എ.എ.വൈ, മുന്‍ഗണനാ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുളള അനര്‍ഹരായ കാര്‍ഡുടമകള്‍ക്കെതിരേ നടപടിയെടുക്കും. ഇത് ഒഴിവാക്കുന്നതിനായി 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുളള വീട് ഉളളവര്‍, നാലുചക്രവാഹനമുളളവര്, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുളളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, വിദേശത്ത് ജോലിയുളളവര്‍, മറ്റ് ഇതരജോലികള്‍ മുഖേന 25000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുളളവര്‍, സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/സഹകരണമേഖല/ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ഉളളവര്‍, സര്‍വീസ് പെന്ഷണര് എന്നിവര്‍ മുന്‍ഗണനാ, എ.എ.വൈ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ 31 നുളളില്‍ ഇക്കാര്യം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍ മുമ്പാകെ അപേക്ഷ നല്കി മുന്‍ഗണനാ ലിസ്റ്റുകളില്‍ നിന്നും സ്വമേധയാ ഒഴിവാകേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഇപ്രകാരം ചെയ്യാത്ത കാര്‍ഡുടമകള്‍ക്കെതിരെ 1955-ലെ അവശ്യ സാധന നിയമം വകുപ്പ്(7) പ്രകാരം ഒരു വര്‍ഷം തടവും, അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ എക്കണോമിക് നിരക്കിലുളള തുകയും, പിഴയും ഈടാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊളളുന്നതിന് ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുന്നതാണ്.
പുതിയ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകുന്നതോടുകൂടി ഇതിനായി വ്യാപക പരിശോധനകള്‍ നടത്തുന്നതും പരിശോധനയില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊളളുന്നതുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: