തലശ്ശേരി: പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് മൊബൈല്‍ കടയില്‍ മോഷണം. പുതിയതും പഴയതുമായ മുപ്പതോളം ഫോണുകളും ആയിരത്തി അഞ്ഞൂറ് രൂപയും കവര്‍ച്ചചെയ്യപ്പെട്ടു. മുഹ്സിന് കോംപ്ലക്സിലെ മാക്രോ മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. കായലോട് സ്വദേശി റാസിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. കടയുടെ ഷട്ടറിനോട് ചേര്‍ന്ന് പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കടയിലെ സാധനങ്ങളൊക്കെ വാരിവലിച്ചിട്ടനിലയിലായിരുന്നു. ഇന്നലെ കാലത്ത് സമീപത്തെ കച്ചവടക്കാരാണ് മോഷണ വിവരം ജീവനക്കാരെ അറിയിച്ചത്. സംഭവം സംബന്ധിച്ച് ഉടമ തലശ്ശേരി പോലീസില്‍ പരാതി നല്കി. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധരും കടയിലെത്തി തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: