ചെറുപുഴ: മലയോരത്തെ പ്രമാദമായ മറിയക്കുട്ടി കൊലക്കേസ് അന്വേഷണത്തിനായി കോഴിക്കോട് െ്രെകംബ്രാഞ്ച് എസ്പി പി.വി.രാജീവ്, ഡിവൈഎസ്പി യു.പ്രേമന് എന്നിവരുടെ നേതൃത്വത്തിലുള്ള പതിനാറാമത്തെ അന്വേഷണ സംഘം കാക്കയഞ്ചാല്‍ പടത്തടത്ത് എത്തി. കൊലപാതക സാഹചര്യത്തെക്കുറിച്ചും പ്രതികളക്കുറിച്ചും പലവിധ ഊഹങ്ങളും സംശയങ്ങളും പരന്നിട്ടും കേസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കാന്‍ അന്വേഷണ ഉേദ്യാഗസ്ഥര്‍ക്ക് സാധിക്കാത്തതല്ല, മറിച്ച് അന്വേഷണം, വഴിമുടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നാണ് നാട്ടുകാരുടെ ഇപ്പോഴുമുള്ള സംശയം. 2012 മാര്‍ച്ച് 5 ന് രാവിലെയോടെയാണ് മറിയക്കുട്ടി കക്കയംചാല്‍ പടത്തടത്തിലെ സ്വന്തം വീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
അന്നത്തെ പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ആരംഭിച്ചത്.കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ സംഭവം നടന്ന വീട് പോലീസ് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുകയും, വീട് കഴുകി വൃത്തിയാക്കുകയും ചെയ്തത് കുടുതല്‍ അന്വേഷണത്തിനുള്ള തെളിവ് നഷ്ടപ്പെടുത്തി എന്ന ആരോപണം ഉയര്‍ത്തുകയും ചെയ്തിരുന്നു..പോലീസ് അന്വേഷണത്തില്‍ ലഭ്യമല്ലാതിരുന്ന 60,000 ത്തോളം രൂപ പിന്നീട് വീട്ടിലെ അലമാരയില്‍ നിന്നും കണ്ടെടുത്തതും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.ഇതിനെ തുര്‍ന്ന് അന്വേഷണം ശക്തമാക്കണം എന്നാവശ്വപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം നടത്തിയാണ് അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
െ്രെകംബ്രാഞ്ച് സി.ഐ.കുഞ്ഞുമോയിന്കുട്ടിയുടെ നേതൃത്തിലുള്ള അന്വേഷണ സംഘം പരിസര പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡിലെ മുഴുവനാള്‍ക്കാരുടെയും വിരലടയാളം ശേഖരിച്ച് പരിശോധിചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ചെറുപുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലും പിന്നീട് എല്‍ഡിഎഫിന്റെ നേതൃത്വത്തിലും വെവ്വേറെ ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ആവശ്യപ്പെട്ട് സമരം നടത്തുകയും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് പോലീസ് സ്റ്റേഷന് മാര്‍ച്ച് വരെ സംഘടിപ്പിക്കുകയും ചെയതു. ഇതിനെ തുടര്‍ന്നാണ് കേസ് 2 വര്‍ഷം മുന്‍പ് െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേത്രത്വത്തിലുള്ള സംഘം ഏറ്റെടുത്തത്.
െ്രെകംബ്രാഞ്ചിലെ സമര്‍ത്ഥരായ ഡിവൈഎസ്പി മാരും എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും അന്വേഷിച്ചിട്ടും കേസില്‍ ബലപ്പെട്ട തുമ്പുകളൊന്നും ലഭിച്ചില്ല. പയ്യന്നൂരിലെ ഒരു സ്ഥാപനത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ച് ചിലരെ ചോദ്യം ചെയ്തപ്പോള്‍ കേസ് ബലപ്പെട്ടെന്ന ധാരണ സൃഷ്ടിചെങ്കിലും പിന്നീട് അതും പഴയ നിലവാരത്തില്‍ തന്നെയായി. അന്വേഷണ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: