കണ്ണൂര്‍: ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന നിലയില്‍ കലക്ട്രേറ്റ് വളപ്പില്‍ കുഴിയെടുത്ത് നിക്ഷേപിച്ച കക്കൂസ് മാലിന്യം മണ്ണിട്ട് മൂടി താല്‍ക്കാലിക പരിഹാരം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് എഫ് ബ്ലോക്കിലെ കക്കൂസ് ടാങ്കില്‍ നിന്നുള്ള മാലിന്യം കലക്ട്രേറ്റ് വളപ്പില്‍ കുഴികുത്തി മൂടാനുള്ള നീക്കം നടന്നത്. എന്നാല്‍ വെള്ളത്തിന്റെ അംശം കൂടൂതലായതിനാല്‍ കുഴി മൂടിയാല്‍ മാലിന്യം പുറത്തേക്കൊഴുകുമെന്ന സാഹചര്യത്തില്‍ കുഴി മൂടേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു. മാലിന്യം നിക്ഷേപിച്ചതിന് ശേഷം തുടര്‍ച്ചയായി മഴ പെയ്തതോടെ കുഴി നിറയുകയും ചെയ്തു.
വെള്ളത്തിന്റെ അംശം കുറഞ്ഞതോടെ ഇന്നലെ വൈകിട്ട് കുഴി മൂടുകയായിരുന്നു. മഴപെയ്ത് വെള്ളം കയറാതിരിക്കാന്‍ കുഴിക്ക് മുകളിലായി പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഇന്നലെ മണ്ണിട്ട് മൂടിയത്. കുഴിയില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ദിനംപ്രതി ആയിരങ്ങളാണ് വിവിധ ആവശ്യങ്ങള്‍ക്കായി കല്ട്രേറ്റിലെത്തിച്ചേരുന്നത്. മാലിന്യങ്ങള്‍ സ്വന്തം നിലയില്‍ സംസ്കരിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന മന്ത്രി ജലീലിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയില്‍ കക്കൂസ് മാലിന്യം കുഴിയെടുത്ത് നിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: