കൊല്ലം: എക്സൈസ് റെയ്ഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആറുപേര്‍ പിടിയിലായി. സ്കൂള്‍, കോളേജ് പരിസരങ്ങളിലും ബസ് സ്റ്റാന്റിലും കഞ്ചാവ് കച്ചവടം ചെയ്തിന് തങ്കശ്ശേരി മാമുപുരയിടത്തിലെ രോഹിത് ജോസഫ്, പ്രാക്കുളം വിളയില്ശ്ശേരിയില് രാജപ്പ എന്നുവിളിക്കുന്ന രാജേഷുമാണ് പിടിയിലായത്. രാജേഷ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
പെരുമണ്‍ എന്‍ജിനീയറിങ് കോളേജ് പരിസരത്ത് വ്യാജ അരിഷ്ടം ഉണ്ടാക്കി വില്‍പ്പന നടത്തിയതിന് പെരുമണ്‍ ഉതൃട്ടാതിയില്‍ ഉപേന്ദ്രന്, വിദേശമദ്യം വില്‍പ്പന നടത്തിയതിന് പനയം പാലിയഴികത്ത് വീട്ടില്‍ മണികണ്ഠന്‍പിള്ള, പ്രാക്കുളം കരുത്തല തെക്കതില്‍ അശോകന്, ചെറുമാട് നിര്‍മലഭവനില്‍ സുനില്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റെയ്ഡില്‍ പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എഇഐ ബി.സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ ഷിഹാബുദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നന്ദകുമാര്‍, ലാല്‍, ജയകൃഷ്ണപിള്ള, ഇ.മുഹമ്മദ്കുഞ്ഞ്, ഷാഡോ ടീം അംഗങ്ങളായ അരുണ്ആന്റണി, ശരത്, അഖില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: