തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദൃശ്യമാധ്യമപ്രവര്ത്തകന് അറസ്റ്റിലായി. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി പേട്ട പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി മാതൃഭൂമി ന്യൂസ് അറിയിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്. 2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി കഴിയുമ്പോള്‍ കീഴുദ്യോഗസ്ഥയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ഥനയും വിവാഹാഭ്യര്‍ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. പിതാവിന്റെ ചികിത്സയ്ക്കെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്ന് അമല്‍ പണം കൈപ്പറ്റിയതായും പീഡനവിവരം ഉള്‍പ്പെടെ പുറത്തുപറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.
അതേസമയം ഇത് സംബന്ധിച്ച് പരാതി സ്ഥാപനത്തിന്റെ മേലധികാരികള്‍ക്കോ സ്ഥാപനത്തിന്റെ വനിതാ കംപ്ലയിന്റ് കമ്മിറ്റിക്കോ യുവതി നല്‍കിയിരുന്നില്ല. നേരിട്ട് പോലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിക്കാരിക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മാതൃഭൂമി ന്യൂസ് മാനേജ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: