തൃശൂര്‍: കൂടിയാട്ടം കലാകാരന് പൈങ്കുളം ദാമോദര ചാക്യാര്‍(82) അന്തരിച്ചു. ബംഗളൂരിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച തൃശൂരിലെ വസതിയില്‍ നടക്കും. ക്ഷേത്ര കലാരൂപമായ കൂടിയാട്ടത്തെ കേരളത്തില്‍ ഒതുക്കി നിര്‍ത്താതെ ലോകമെങ്ങും എത്തിക്കുന്നതില്‍ പ്രധാന പങ്ക് ദാമോദര ചാക്യാര്‍ വഹിച്ചിട്ടുണ്ട്.
ദാമോദര ചാക്യാരുടെ കൂടിയാട്ടം യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരും ആസ്വദിച്ചിരുന്നു. കുട്ടിക്കാലത്ത് അമ്മാവന് പൈങ്കുളം രാമ ചാക്യാരാണ് കൂടിയാട്ടത്തിന്റെ ബാലപാഠങ്ങള്‍ അദ്ദേഹത്തിന് പകര്‍ന്നു നല്‍കിയത്. പിന്നീട് പൂമുള്ളി നീലകണ്ഠന് നമ്പൂതിരിയില്‍ നിന്ന് സംസ്കൃത സാഹിത്യം പഠിച്ചു.
പോളണ്ട്. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹം കൂടിയാട്ടം അധ്യാപകനുമായിരുന്നു. 2004 ല്‍ കേരള കലാമണ്ഡലം അവാര്‍ഡും 2006ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും 2012 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: