ന്യൂദല്‍ഹി: സ്വകാര്യതയ്ക്കു പരിധികളുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വകാര്യത മൗലികാവകാശമോ എന്ന വിഷയത്തില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. സ്വകാര്യത മൗലികാവകാശമായി വേണമെങ്കില്‍ കണക്കാക്കാം.
പക്ഷെ സ്വകാര്യതയുടെ എല്ലാ വശങ്ങളും മൗലികാവകാശമല്ല.ഭരണഘടന നല്കുന്ന അവകാശത്തിന് പരിധിയുണ്ട്. കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി. അതിനിടെ സ്വകാര്യത മൗലികാവകാശമോ എന്ന വിഷയത്തിലുള്ള ഹര്‍ജിയില്‍ നാലു സംസ്ഥാനങ്ങള്‍.കക്ഷിചേര്‍ന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകം, പഞ്ചാബ്, പുതുച്ചേരി, തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാള്‍ എന്നിവയാണ് സ്വകാര്യത മൗലികാവകാശമാക്കണമെന്ന നിലപാടുമായി കോടതിയെ സമീപിച്ചത്. സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കേന്ദ്രനിലപാട്. ഈ കേസിന്റെ വാദത്തിനിടെ കോടതിയും ഇത്തരം ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
സ്വകാര്യതയ്ക്ക് അവകാശമുണ്ടെങ്കിലും അത് മൗലികമല്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. കപില്‍ സിബല്‍ ആണ് സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരാകുന്നത്. കേസില്‍ ഒന്‍പതംഗ ഭരണഘടനാ ബഞ്ചിനു മുമ്പാകെ വാദം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: