കോട്ടയം: ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ റേഷന്‍കാര്‍ഡ് അപേക്ഷകളില്‍ വേണ്ടത്ര അന്വേഷണം നടത്താത്തതാണ് സംസ്ഥാനത്ത് ഇത്രയധികം അനര്‍ഹരായ എന്‍.ഇ. കാര്‍ഡ് ഉടമകള്‍ ഉണ്ടാകാന്‍ കാരണമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പറഞ്ഞു.
സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടന്നെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് രണ്ടേമുക്കാല്‍ ലക്ഷത്തില്‍പ്പരം എന്‍. ഇ കാര്‍ഡുകള്‍ വന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ മൗനാനുവാദമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. റേഷന്‍ അരിക്കൊപ്പം തന്നെ മണ്ണെയുടെ കരിഞ്ചന്ത വ്യാപാരം സംസ്ഥാനത്ത് സജീവമാണെന്നതിന്റെ തെളിവുകൂടിയാണ് വര്‍ദ്ധിച്ച തോതിലുള്ള വ്യാജ എന്‍.ഇ. കാര്‍ഡുകള്‍.
ഇവ ഒന്നാകെ റദ്ദാക്കി അനര്‍ഹമായി നല്‍കിവരുന്ന 9,70,235 ലിറ്റര്‍ മണ്ണെണ്ണ മുന്ഗണനാവിഭാഗത്തില്പെടുന്ന ദരിദ്രകുടുംബങ്ങള്‍ക്ക് അധികമായി നല്‍കണമെന്നും ബേബിച്ചന് മുക്കാടന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: