ന്യൂദല്‍ഹി: കാശ്മീരിലെ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ ശ്രീനഗറില്‍ നിന്ന് ചൊവ്വാഴ്ച രാത്രി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഹവാല ഇടപാടിലൂടെ ഭീകരപ്രവര്‍ത്തനത്തിന് പണം സ്വരൂപിച്ചെന്ന കേസിലാണ് അറസ്റ്റ്.
പത്ത് വര്‍ഷം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹാജരാകണമെന്നാവശ്യപ്പെട്ട് ഒട്ടെറെ തവണ ഷായ്ക്ക് സമന്‍സ് അയച്ചിരുന്നു. ദല്‍ഹി ഹൈക്കോടതി ഈമാസമാദ്യം ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. ദല്‍ഹി പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത ഹവാല ഇടപാടുകാരന് മുഹമ്മദ് അസ്ലം വാനി ഷാബീര്‍ ഷായ്ക്ക് 2.25 കോടി രൂപ കൈമാറിയതായി മൊഴി നല്‍കിയിരുന്നു.
ജമ്മുകാശ്മീരില്‍ വിധ്വംസകപ്രവര്‍ത്തനം നടത്തിയതിന് ഗീലാനിയുടെ മരുമകന് സയ്യദ് അലി ഷായുള്‍പ്പെടെ ഏഴു ഹൂറിയത്ത് നേതാക്കളെ എന്‍ഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: