തൃശൂര്‍: കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിക്കെതിരെ അവിശ്വാസ പ്രമേയം നോട്ടീസ് നല്കാന് കോണ്‍ഗ്രസ് നീക്കം. ഡിസിസി പ്രസിഡണ്ടിന്റെ അനുമതി ലഭിച്ചാലുടനെ അവശ്വാസ പ്രമേയം നല്‍കുമെന്നും പ്രതിപക്ഷനേതാവ് അഡ്വ.എം.കെ.മുകുന്ദന് അറിയിച്ചു. ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡണ്ട് ടി.എന്‍.പ്രതാപന് പറഞ്ഞു.
മേയറേയും കൗണ്‍സിലിനേയും നോക്കുകുത്തിയാക്കി ഡെപ്യൂട്ടി മേയറുടെ ജനാധിപത്യ വിരുദ്ധമായ ഭരണം അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് അഡ്വ.എം.കെ.മുകുന്ദന് പറഞ്ഞു. എല്‍ഡിഎഫിലെ ധാരണയനുസരിച്ച് വര്‍ഗ്ഗീസ് കണ്ടംകുളത്തി സ്ഥാനമൊഴിഞ്ഞ് ഡിസംബറില്‍ സിപിഐക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൈമാറേണ്ടതാണ്.
55 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസ്സില്‍ 23 അംഗങ്ങളാണുള്ളത്. എല്‍ഡി. എഫിന് 26 ഉം. ബിജെപിക്ക് ആറംഗങ്ങളുണ്ട്.
അവിശ്വാസം വന്നാല്‍ ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമായിരിക്കും. എന്നാല്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണം അട്ടിമറിക്കാനോ ഭരണം പിടിക്കാനോ ഇല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ആ നിലയിലാണ് മേയറെ ഒഴിവാക്കി ഡെപ്യൂട്ടി മേയര്‍ക്കെതിരെ മാത്രം അവിശ്വാസം കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: