കല്ലൂര്‍ : പാടംവഴിയില് മദ്യവില്‍പ്പനശാലക്ക് സ്ഥലം നല്കിയ ഭൂമിയില്‍ വീണ്ടും പരിവര്‍ത്തനം നടത്തുന്നതായി നാട്ടുകാരുടെ ആക്ഷേപം.
ഇവിടേക്കുള്ള വഴിയിലാണ് മണ്ണും മറ്റും ഇട്ട് നികത്താന്‍ ശ്രമം നടത്തുന്നത്. ഈ ഭൂമി തണ്ണീര്‍തടമാണെന്നും നികത്തുന്നത് നിയമ വിരുദ്ധമാണെന്നും കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതിനെ അവഗണിച്ചാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം.
വില്ലേജ് രേഖകളില്‍ നെല്‍വയലായി കിടക്കുന്ന ഭൂമിയില്‍ പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിനും, തണ്ണീര്‍ തട സംരക്ഷണ നിയമം ലംഘിച്ചതിനെതിരെയും പൊതുപ്രവര്‍ത്തകനായ മുകുന്ദന് വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അനുമതിയില്ലാതെ തണ്ണീര്‍തടം നികത്തിയ മണ്ണ് എടുത്ത് മാറ്റി നിലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ വില്ലേജ് ഓഫീസര്‍ സ്ഥലം ഉടമക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വീണ്ടും ഭൂമി നികത്താനുള്ള നീക്കം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: