കൊച്ചി: ആറുവര്‍ഷം മുമ്പ് മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിക്ക് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നിഷേധിച്ചത്. യുവനടി ആക്രമിക്കപ്പെട്ട കേസിലെ കോടതി നടപടികള്‍ രഹസ്യമായി നടത്താന്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
തുറന്ന കോടതിയില്‍ നടക്കുന്ന വാദപ്രതിവാദത്തില്‍ രഹസ്യങ്ങള്‍ ചോരുമെന്ന പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി നടപടികള്‍ രഹസ്യമാക്കാനുള്ള തീരുമാനം വാദി, പ്രതിഭാഗം അഭിഭാഷകരെ കോടതി അറിയിച്ചത്.
മാധ്യമപ്രവര്‍ത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണ് കോടതി സുനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. പള്‍സര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വെള്ളിയാഴ്ച വിധി പറയാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: