തിരുവനന്തപുരം: കാര്‍ഗില്‍ യുദ്ധവിജയം ആഘോഷിക്കുമ്പോള്‍ നാം ആദ്യം നന്ദിപറയേണ്ടത് അവിടുത്തെ ആട്ടിടയന്മാരോടാണെന്ന് ബ്രിഗേഡിയര്‍ (റിട്ട) സനല്‍കുമാര്‍. കാര്‍ഗില്‍ നിവാസികളോടും വീരമൃത്യുവരിച്ച 600 സൈനികരോടും യുദ്ധം മുന്നില്‍ നിന്ന് നയിച്ച് വീരസ്വര്‍ഗം പൂകിയ ഓഫീസര്‍മാരോടും നാം കടപ്പെട്ടിരിക്കുന്നു.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടവും സൈനികനേതൃത്വവും രാജ്യത്തെ ഓരോ പൗരനും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ അനുസ്മരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത സാമ്രാജ്യത്വമോഹിയായ ചൈന ലോകത്തിന്റെ ആധിപത്യത്തിനാഗ്രഹിക്കുമ്പോള് ആത്മീയതയുടെ പരകോടിയില്‍ നില്ക്കുന്ന ഭാരതം സാംസ്കാരിക നേതൃത്വത്തിനാണ് ആഗ്രഹിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു.
2004 ല്‍ രൂപംകൊണ്ട ഇടത്-യുപിഎ സഖ്യം ചൈനയുടെ ബുദ്ധിയിലുദിച്ചതാണെന്ന് ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളും പരിഹാരവും എന്ന വിഷയം അവതരിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തിയ ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം പറഞ്ഞു. ദേശാഭിമാനമുള്ള കക്ഷികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതിന്റെ പ്രത്യുപകാരമായാണ് ബീജിംഗ് ഒളിംമ്പിക്സില്‍ യുപിഎ ചെയര്‍പേഴ്സണായ സോണിയയെ ചൈന മുഖ്യാതിഥിയാക്കിയത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: