കോട്ടയം: പെട്രോളിയം വില്‍പ്പന രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ് ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടുമെന്ന് കോട്ടയം ജില്ല പെട്രോളിയം ഡീലേഴ്സ് അസോഷിയേഷന്‍ പ്രസിഡന്റ് ലൂക്ക് തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓയില്‍ കമ്പനികള്‍ യാതൊരു മാനദണ്ഡവുമില്ലാതെ പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങുകയും അതുവഴി തീര്‍ത്തും അനാരോഗ്യകരമായ മല്‍സരം ഈ രംഗത്ത് ഉണ്ടാക്കുകയും ചെയുകയാണെന്ന് അദ്ദേഹം പറഞ്ഞു..
ദിനംപ്രതി വിലമാറ്റം എന്ന പരിഷ്ക്കാരം യാതൊരു പഠനവും കൂടാതെ അശാസ്ത്രീയമായാണ് നടപ്പാക്കിയിരിക്കുന്നത്.ഇതിന്റെ ബുദ്ധിമുട്ടുകളില്‍ പ്രതിഷേധിച്ചാണ് ഡീലര്‍മാര്‍ പമ്പ് അടച്ചിടുന്നത്. ചില ഓയില്‍ കമ്പനി ഉദോഗ്യസ്ഥരും ടാങ്കര്‍ ലോറി തൊഴിലാളികളും ചേര്‍ന്ന് ലോഡ് നിഷേധിക്കുന്ന അവസ്ഥയാണുള്ളത്. ഓയില്‍ കമ്പനികളും ഡീലര്‍മാരും തമ്മില്‍ ഒപ്പുവയ്ക്കുന്ന ഡീലര്‍ഷിപ്പ് എഗ്രിമെന്റ് പമ്പുകളില്‍ ലോഡ് എത്തിക്കേണ്ട ഉത്തരവാദിത്തം കമ്പനികള്‍ക്കാണ്.എന്നാല്‍ തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദത്തിനു വഴങ്ങി ഓയില്‍ കമ്പനി ഡിപ്പോകളിലുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിതരണംനിര്ത്തിവയ്ക്കുകയാണ്..ഉല്‍പ്പന്നമായി വരുന്ന ടാങ്കര്‍ ലോറി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ജില്ലയിലെ ഡീലര്‍മാര്‍ ടിപ്പ് നല്‍കില്ലെന്നും അദ്ദേഹം അറിയിച്ചു.
പത്രസമ്മേളനത്തില്‍ സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറര്‍ സഖറിയ രഞ്ജിത്ത്കുമാര്‍, ജൂബി അലക്സ്, സുനില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: