ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ജീവിതശൈലീ രോഗ നിര്‍ണയത്തിനുള്ള ആശാപ്രവര്‍ത്തകരുടെ പരിശീലനം തുടങ്ങി. നഗരസഭയുടെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പദ്ധതി ഏറ്റുമാനൂര്‍ കെഎംസിഎച്ച്സി വഴിയാണ് നടപ്പാക്കുന്നത്.
മെഡിക്കല്‍ കോളേജ് കമ്യുണിറ്റി വിഭാഗമാണ് ‘പ്രസാദം’ എന്ന് പേരിട്ട പദ്ധതിയുടെ പരിശീനത്തിന് നേതൃത്വം കൊടുക്കുന്നത്. രക്താതിമര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, കിഡ്നി സംബന്ധമായ രോഗം, സ്തനാര്‍ബുദം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാനും സൗജന്യമായി ചകിത്സിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വീടുകള്‍ കയറിയിറങ്ങി പരിശോധന നടത്തി രോഗ നിര്‍ണയത്തിനായുള്ള പരിശീലനമാണ് ആരംഭിച്ചത്. കമ്യൂണിറ്റി വിഭാഗം സെമിനാര്‍ ഹാളില്‍ നടന്ന പരിശീനം നഗരസഭാ ചെയര്മാന് ജയിംസ് തോമസ് പ്ലക്കിത്തൊട്ടില് ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി വിഭാഗം മേധാവി ഡോ. എ. ശോഭ അധ്യക്ഷയായി. ടി. പി. മോഹന്‍ദാസ് പദ്ധതി വിശദീകരിച്ചു. ആശാ പ്രവര്‍ത്തകര്‍ക്കുള്ള കൈപ്പുസ്തകം ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: