പൈങ്കുളം ദാമോദര ചാക്യാര്‍ അരങ്ങൊഴിയുന്നതോടെ ശൂന്യമാകുന്നത് കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും ജനകീയ പഠനക്കളരിയാണ്. തൃശൂരിലെ പൈങ്കുളത്താണ് ദാമോദര ചാക്യാരുടെ ജനനം. കൂടിയാട്ടം അദ്ദേഹത്തിന്റെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്ന കലാരൂപമായിരുന്നു.
ഷൊര്‍ണ്ണൂരിനടുത്തുള്ള മാന്നന്നൂര്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സ് വരെ പഠനം. തുടര്‍ന്ന് പൂമുള്ളി നീലകണ്ഠന് നമ്പൂതിരിപ്പാട്, ചെറുകുളപ്പുറത്ത് കൃഷ്ണന് നമ്പൂതിരി എന്നിവരില്‍ നിന്ന് സംസ്കൃത പഠനം.കുട്ടിക്കാലത്ത് അമ്മാവന് പൈങ്കുളം രാമ ചാക്യാരാണ് കൂടിയാട്ടത്തിന്റെ ബാലപാഠങ്ങള്‍ അദ്ദേഹത്തിന് പകര്‍ന്നു നല്‍കിയത്.
അമ്മാവനും, ഗുരുവുമായ പൈങ്കുളം രാമച്ചാക്യാര്‍, നാരായണച്ചാക്യാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ കൂത്തും, കൂടിയാട്ടവും അഭ്യസിച്ചു, പതിമൂന്നാം വയസ്സില്‍ ചേലക്കര വെങ്ങാനെല്ലൂര്‍ ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം. ക്ഷേത്ര കലാരൂപമായ കൂടിയാട്ടത്തെ കേരളത്തില്‍ ഒതുക്കി നിര്‍ത്താതെ ലോകമെങ്ങും എത്തിച്ചതില്‍ ദാമോദര ചാക്യാര്‍ വഹിച്ച പങ്ക് വലുതാണ്.
ദാമോദര ചാക്യാരുടെ കൂടിയാട്ടം യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരും ആസ്വദിച്ചിരുന്നു. പോളണ്ട്. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹം കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കൂടിയാട്ടം അധ്യാപകനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: