കശ്മീർ: കശ്മീരിലെ ഭീകരർക്കും വിഘടനവാദികൾക്കും പാക്കിസ്ഥാനിൽ നിന്നും വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അതിർത്തി വഴി നടക്കുന്ന വ്യാപാരങ്ങൾക്കിടയിൽ കശ്മീർ താഴ്വരയിലെ വിഘടനവാദികൾക്ക് വേണ്ടി വൻതോതിൽ ഹവാലപ്പണം ലഭിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്.
ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് താഴ്വരയിലെ അതിർത്തി കടന്ന് കച്ചവടം നടത്തുന്നവർ എൻഐഎയുടെ നിരീക്ഷണത്തിലാണ്. താഴ്വരയിലെ 50ഓളം വാട്സ് അപ്പ്, ഫേസ്ബുക്ക് ആക്കൗണ്ടുകളും എൻഐഎ നിരീക്ഷിക്കുന്നുണ്ട്. കശ്മീരിൽ ഭീകരർക്ക് ഏറ്റവും കൂടുതൽ സാമ്പത്തികമായി സഹായം ലഭിക്കുന്നത് അതിർത്തി വഴിയാണ്. ഈ ശൃംഖലയെ വിച്ഛേദിച്ചാൽ മാത്രമെ തഴ്വരയിലെ ഭീകരത നിയന്ത്രിക്കാനാകു എന്ന് എൻഐഎ വ്യക്തമാക്കുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻഐഎ എന്നീവർ യോജിച്ചാണ് സാമ്പത്തിക സഹായത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം കശ്മീരിലെ വിഘടനവാദി നേതാവ് ഷബീർ ഷായെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: