എടത്വ: കുട്ടനാട്ടിലെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി 1975 ല്‍ ആരംഭിച്ച എസ്ബിഐ എഡിബി ശാഖയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്ബിഐ ഫാര്‍മേഴ്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.
എസ്ബിഐ, എസ്ബിടി ബാങ്കുകളുടെ ലയനത്തോടെ രണ്ടു ശാഖകളും ഒരേ സ്ഥലത്തു പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഒരു ശാഖയായി ചുരുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും എസ്ബിടി എടത്വ ശാഖ ട്രഷറിയുമായി ബന്ധപ്പെട്ടും, എസ്ബിഐ കാര്‍ഷിക ബാങ്കായും പ്രവര്ത്തിക്കന്നതിനാല് രണ്ടു ശാഖകളും നിലവിലുള്ളതുപോലെ തന്നെ പ്രവര്‍ത്തിക്കും എന്നാണ് ഉപഭോക്താക്കളോടു പറഞ്ഞിരുന്നത്. എട്ടു ഫീല്‍ഡ് ഓഫിസര്‍മാരുമായി ആരംഭിച്ച ശാഖ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിരുന്നു.
ശാഖയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കരുതെന്നാവശ്യപ്പെട്ട് എടത്വ എസ്ബിഐ ഫാര്‍മേഴ്സ് ക്ലബ്ബിന്റ നേതൃത്വത്തില്‍ സമര പരിപാടിക്കൊരുങ്ങാനും യോഗം തീരുമാനിച്ചു. ചീഫ് കോഓര്‍ഡിനേറ്റര്‍ തങ്കച്ചന് പാട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ ജോസഫ്, ജോസഫ് തോമസ്, വിജയന് നായര്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: