തൊടുപുഴ: തൊടുപുഴ തെനംകുന്ന് പള്ളിയില്‍ കവര്‍ച്ച. പള്ളിയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കാണിക്ക വഞ്ചികളിലെ പണം കവര്‍ന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അയ്യായിരത്തിനും ഏഴായിരത്തിനും ഇടയിലുള്ള തുകയാണ് കാണാതായിരിക്കുന്നതെന്ന് പള്ളി അധികൃതര്‍ പോലീസില്‍ മൊഴി നല്കി. രണ്ട് മാസം മുന്‍പും ഇവിടെ മോഷണം നടന്നിരുന്നു.പള്ളിയുടെ പരിസരത്ത് നാല് കാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും നാലും കേടാണെന്ന് പോലീസ് കണ്ടെത്തി.
പള്ളിക്ക് സമീപമുള്ള സെന്റ്സെബാസ്റ്റിയന്‍സ് സ്കൂളിന്റെ ഓഫീസ് മുറിയുടെ താഴ്തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കയറി. മേശയും മറ്റ് ഉപകരണങ്ങളും അലങ്കോലപ്പെടുത്തിയ നിലയിലാണ്. തൊടുപുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ വരലടയാളങ്ങള് മാത്രമാണ് സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: