തൃശൂര്‍: മുഖം മിനുക്കി കൊല്ലങ്കോട് പാലസ് പുതുമ വീണ്ടെടുക്കുന്നു. പഴമ ചോരാതെ തൃശൂരിന്റെ ചരിത്രത്തിലെ ഏറെയൊന്നും അറിയപ്പെടാത്ത ഏടാണ് കൊല്ലങ്കോട് പാലസിന്റേത്.ഗവേഷകരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
ഇപ്പോള്‍ ചുമര്‍ചിത്ര മ്യൂസിയമായി മാറ്റിയിട്ടുള്ള കൊല്ലങ്കോട് പാലസ് നവീകരണത്തിന്റെ പാതയിലാണ്. കൊച്ചി രാജ്യവും പാലക്കാട് കൊല്ലങ്കോട് രാജാക്കന്മാരും തമ്മിലുള്ള ബന്ധത്തിന്റെ കൈവഴികള്‍ ഏതെന്ന് ഇന്നും ചരിത്രകാരന്മാര്ക്ക് വ്യക്തതയില്ല.
വിവാഹബന്ധം വഴിയാകും ഈ രാജകുടുംബങ്ങള്‍ അടുത്തതെന്ന അനുമാനം മാത്രമാണുള്ളത്.തൃശൂര്‍ നഗരഹൃദയത്തില്‍ ചെമ്പുക്കാവിലെ മൃഗശാലയോട് ചേര്‍ന്നാണ് കൊല്ലങ്കോട് പാലസ്.കൊല്ലങ്കോട് രാജാവ് വാസുദേവരാജ തന്റെ പുത്രിക്ക് വേണ്ടി 1905 ല്‍ പണി തീര്‍പ്പിച്ചതാണ് ഇതെന്ന് രേഖകളുണ്ട്.1975 വരെ ഇവിടെ അവരുടെ താഴ്വഴികള്‍ താമസിച്ചിട്ടുണ്ട്.1975ലാണ് കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്.വിശാലമായ പൂമുഖവും മനോഹരമായ വാസ്തുശൈലിയുമാണ് ബംഗ്ലാവിന്റേത്.നൂറ് വര്‍ഷത്തെ പഴക്കം കണക്കിലെടുത്ത് ഈ സമുച്ചയം പിന്നീട് സംരക്ഷിത സ്മാരകമായി പ്രഖ്യപിച്ചുവെന്ന് ഇന്‍ ചാര്‍ജ്ജ് ഹക്കിം പറഞ്ഞു.
കൊല്ലങ്കോട് രാജവംശം കേരളത്തില്‍ ഒട്ടേറെ സവിശേഷതകളുള്ള രാജവംശമാണ്.പാലക്കാടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ തെന്മലയും താഴ്വരയും ഉള്‍പെട്ട പ്രദേശത്തിന്റെ അധിപനായി നാടുവാണ നമ്പടിക്ക് രാജപദവി നല്‍കിയത് ബ്രിട്ടീഷുകാരാണ്.യാഗങ്ങളില്‍ ആവശ്യമായ സോമലത എത്തിക്കാനുള അവകാശം കൊല്ലങ്കോട് രാജകുടുംബത്തിനാണ് ഇന്നുമുള്ളത്.കൂടാതെ ക്ഷേത്രങ്ങളില്‍ മെതിയടി ധരിച്ച് പ്രവേശിക്കാനുള്ള അവകാശവും ഇവര്‍ക്കുണ്ട്.വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനം പണി കഴിപ്പിച്ചതും ഇവരത്രേ.കൊല്ലങ്കോട് രാജാക്കന്മാര് ഗന്ധര്‍വ്വ പരമ്പരയില്പെട്ടതാണെന്നും ഇവര്‍ക്ക് ഭൂസ്പര്‍ശം പാടില്ലെന്നുമാണ് ഇതിന് പിന്നിലുള്ള പുരാണ കഥ.നഗരത്തില്‍ തന്നെ സ്ഥിതി ചെയ്തിട്ടും ഇനിയും സന്ദര്‍ശക ശ്രദ്ധ ഇവിടം നേടിയിട്ടില്ല.അതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: