കുന്നംകുളം: കാണിപ്പയ്യൂര്‍ പാല് സൊസൈറ്റിക്ക് സമീപം അടച്ചിട്ട വീടുകളില്‍ മോഷണം. സ്വര്‍ണ്ണവും പണവും അപൂര്‍വ്വ നാണയശേഖരവും നഷ്ടപെട്ടു. പ്രവാസിയായ മടിശ്ശേരി രാജന് , കുന്നംകുളം ബോയ്സ് സക്കൂള് പ്രധാനാധ്യാപിക ആശ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത് .ഇരുവീടുകളുംകുറച്ച് ദിവസമായി അടച്ചിട്ടിരിക്കയായിരുന്നു.
വിദേശത്തുള്ള രാജന്റെ കുടുംബം തൃശൂര്‍ വടൂക്കരയുള്ള ബന്ധുവീട്ടിലായിരുന്നു . ഇന്നലെ അയല്‍വാസികള്‍ വീടിന്റെ ജനല്‍ തുറന്ന് കിടക്കുന്നത് കണ്ട് ഇവരെ ഫോണില്‍ വിളിച്ചന്വേഷിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഇവിടെ എത്തിയത്. വീടിന്റെ മുന്‍ വാതില്‍ കട്ടിളയോട്ചേര്ന്ന് തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് കരുതുന്നത്. ഇവിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം ,വെള്ളി ആഭരണങ്ങള്‍ 25000ത്തോളം രൂപ എന്നിവയും ഇലക്ട്രോണിക്ക് ഉപകരണങ്ങളും നഷ്ടപെട്ടതായാണ് പ്രാഥമിക വിവരം. കഴിഞ്ഞ 15 വര്‍ഷമായി നാണയശേഖരംഉള്ള ഇവരുടെ പക്കല്‍ ലോകത്തിലെ അത്യപൂര്‍വ്വ നാണയശേഖരമുണ്ടായിരുന്നതായും ഇവ പൂര്‍ണ്ണമായും നഷ്ടപെട്ടതായും പറയുന്നു.
ഇവര്‍ നല്കിയ പരാതിയെതുടര്‍ന്ന് കുന്നകുളം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇവിടെ മോഷണം നടന്നുവെന്നറിഞ്ഞതോടെയാണ് പരസരത്തുള്ള വീട്ടുടമയും സ്ഥലത്തെത്തിയത്. പോലീസ് അന്വേഷണംആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: