ഇസ്ലാമാബാദ്: പനാമ അഴിമതിക്കേസില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി ഉത്തരവിട്ടു. ഷെരീഫ് ഉടന്‍ രാജി വയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അഞ്ചംഗ ബഞ്ച് എകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്, ഹുസൈന് എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. നാല് ആഡംബര ഫ്ലാറ്റുകള്‍ ലണ്ടനിൽ ഷെരീഫിനുണ്ട്.
ഷെരീഫിനെതിരെ കേസെടുക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന് ഖാൻ നൽകിയ പരാതിയിലാണ്വിധി വന്നത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
പരാതിയെ തുടർന്ന്ഷെരീഫിന്റെ ലണ്ടനിലെ സ്വത്തുക്കൾ പരിശോധിക്കാൻ കഴിഞ്ഞ മെയ് മാസത്തില്‍ സുപ്രീം കോടതി സംയുക്ത അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ മാസം പത്തിന് സമിതി 10 വാല്യങ്ങളുള്ള റിപ്പേർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: