ഡെറാഡൂണ്‍: ഉത്തരഖണ്ഡ് ബദരിനാഥിനു സമീപം മണ്ണിടിച്ചിലില്‍ 1,000 ബദരീനാഥ് തീര്‍ഥാടകര്‍ കുടുങ്ങി. ഇന്നലെ അര്‍ധരാത്രിയില്‍ മൂന്നിടങ്ങളിലാണു മണ്ണിടിച്ചിലുണ്ടായത്. തടസങ്ങള്‍ നീക്കി റോഡ് ഗതാഗതം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍മി ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) ആരംഭിച്ചു.
ഉത്തരാക്ഷി, ചാമോലി ജില്ലകളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി ജില്ലയിലുണ്ടായ കനത്ത മഴയാണ് മണ്ണിടിച്ചിലിനിടയാക്കിയത്. തീര്‍ഥാടകര്‍ക്കു സമീപത്തെ ഗ്രാമങ്ങളില്‍ വിശ്രമ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ജോഷിമഠ്, ഹെന്കുന്ഡ് എന്നിവിടങ്ങളിലാണു തീര്‍ഥാടകര്‍ കുടുങ്ങിയത്. തുടര്‍ച്ചയായ മണ്ണിടിച്ചിലാണു ഗതാഗതം തടസപ്പെട്ടതെന്ന് എസ്.പി രേണുക ദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: