ന്യൂദല്‍ഹി: സ്ത്രീധന പീഡനം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് വേണ്ടെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ധാരാളംനിയമ ദുരുപയോഗം നടക്കുന്നതിനാലാണ് കോടതിയുടെ നിര്‍ദ്ദേശം. 2012ല്‍ സ്ത്രീധന പീഡന വിഷയത്തില്‍ അറസ്റ്റിലായവരില്‍ 25 ശതമാനവും സ്ത്രീകളാണ്, അമ്മമാരും ഭര്‍തൃ സഹോദരിമാരും. ഇേ്രതയേറെ കേസുകളില്‍ 14 ശതമാനത്തില്‍ മാത്രമാണ് ശിക്ഷ ലഭിച്ചത്.
ധാരാളം പരാതികളും വ്യാജമാണെന്ന സൂചന നല്കി കോടതി പറഞ്ഞു. അറസ്റ്റിനു മുന്‍പ് ജില്ലകളിലെ കുടുംബ ക്ഷേമ സിമിതികള്‍ പരാതി പരിശോധിക്കണം. കഴമ്പുണ്ടെങ്കിലോ അറസ്റ്റ് പാടുള്ളൂ. പോലീസ് നേരിട്ട് അറസ്റ്റു ചെയ്യുന്നതു തടഞ്ഞ ജസ്റ്റീസ് എകെ ഗോയല്‍, യുയു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഷ്കൃത സമൂഹം ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടേണ്ടതുണ്ടെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: