കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ ടി.വി. രാജേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജസ്റ്റീസ് എന്‍.കെ. ബാലചന്ദ്രന് പിന്മാറി. സി.പി.എം നേതാവ് എം.വി. ജയരാജന്റെ ആരോപണത്തെ തുടര്‍ന്നാണിത്.
കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി കണ്ണൂര്‍ കോടതിയില്‍ ഹാജരായ ശ്രീധരന്റെ ജൂനിയറായി പഠിച്ച ആളാണ് ജസ്റ്റീസ് എന്‍.കെ. ബാലചന്ദ്രനെന്നായിരുന്നു ജയരാജന്റെ ആരോപണം. കേസിലെ രാഷ്ട്രീയ ഗൂഢാലോചന പരാമര്‍ശിക്കവേയായിരുന്നു എം.വി. ജയരാജന്റെ ആരോപണം.
ഇന്നലെയാണ് ടി.വി. രാജേഷ് എം.എല്‍.എ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: